2011, മാർച്ച് 30, ബുധനാഴ്‌ച

സുഹൃത്തിനൊരു ദൂത്

നമ്മള്‍ കണ്ട നാള്‍ മുതല്‍ക്കു നാം 
പരാദമായ് കഴിഞ്ഞു കൂടവേ 
രണ്ടു തട്ടില്‍ ആയിരുന്ന നാം 
നിന്റെ കണ്ണില്‍ കണ്ടതില്ല ഞാന്‍ 
ഒത്തു ചേര്‍ന്ന് പട നയിച്ച്‌ നാം 
ഒറ്റിലയില്‍  ചോറ് തിന്നതും 
വര വരച്ചു രണ്ടു തലകളില്‍ 
പേന യേത് കണ്ടതില്ല നാം 
നീ കുറിച്ച് ഗണിത പുസ്തകം

ഞാന്‍ രചിച്ചു പൊട്ട കവിതകള്‍
ഞാന്‍ നിവര്‍ത്തി എന്റെ വിരലുകള്‍ 
നീ അയച്ചു നിന്റെ കൈകളെ 
തണല്‍ തരാത്ത എന്റെ നിഴലുകള്‍
അന്നും ഇന്നും എന്നുമങ്ങിനെ
ശക്തി തേഞ്ഞ എന്റെ  മേനിയില്‍ 
ജീവനിന്നും ബാക്കി നില്‍ക്കവേ
നീ പകര്‍ന്ന സാന്ത്വനത്തിനായി 
പകരമെന്തു നല്‍കും ഞാനിനി
പ്രതിഫലത്തിന്‍ നാഥനോട് ഞാന്‍ 
കേണു കെഞ്ചിരന്നുവീണിടാം.