2011, ഏപ്രിൽ 6, ബുധനാഴ്‌ച
2011, മാർച്ച് 30, ബുധനാഴ്‌ച
സുഹൃത്തിനൊരു ദൂത്
നമ്മള്‍ കണ്ട നാള്‍ മുതല്‍ക്കു നാം
പരാദമായ് കഴിഞ്ഞു കൂടവേ
രണ്ടു തട്ടില്‍ ആയിരുന്ന നാം
നിന്റെ കണ്ണില്‍ കണ്ടതില്ല ഞാന്‍
ഒത്തു ചേര്‍ന്ന് പട നയിച്ച് നാം
ഒറ്റിലയില്‍ ചോറ് തിന്നതും
വര വരച്ചു രണ്ടു തലകളില്‍
പേന യേത് കണ്ടതില്ല നാം
നീ കുറിച്ച് ഗണിത പുസ്തകം
ഞാന്‍ രചിച്ചു പൊട്ട കവിതകള്‍
ഞാന്‍ നിവര്‍ത്തി എന്റെ വിരലുകള്‍
നീ അയച്ചു നിന്റെ കൈകളെ
തണല്‍ തരാത്ത എന്റെ നിഴലുകള്‍
അന്നും ഇന്നും എന്നുമങ്ങിനെ
ശക്തി തേഞ്ഞ എന്റെ മേനിയില്‍
ജീവനിന്നും ബാക്കി നില്‍ക്കവേ
നീ പകര്‍ന്ന സാന്ത്വനത്തിനായി
പകരമെന്തു നല്‍കും ഞാനിനി
പ്രതിഫലത്തിന്‍ നാഥനോട് ഞാന്‍
കേണു കെഞ്ചിരന്നുവീണിടാം.
2011, ജനുവരി 29, ശനിയാഴ്‌ച
ഗദ്ദാമ
ഓ യജമാനത്തി..........
പിറ കൊണ്ട് മണ്ണില്‍ നമ്മളിരുവരും
അമ്മ ത്തന്നുദരത്തില്‍ നിന്നും
അമ്മിഞ്ഞപ്പാലിന് മാത്രം കരഞ്ഞെന്നെ
കൊല്ലാന്‍ കഴിഞ്ഞില്ലയല്ലേ
കര പറ്റുമീ മകളാലെ മമ മനം
മന്ത്രിച്ചു കാണു മന്നല്ലേ ?
പെണ്ണെന്നു തെളിയിച്ച നേരത്ത് കാവലായി
ഇണയെ പിടിചെനിക്കെകി
ഇരയായി മാറി ഞാന്‍ ഒരു മഹായന്ത്രത്തിന്‍
ഉത്പന്നമായിമിച്ചം ഈ കിടാങ്ങള്‍
വവ്വാല് ചപ്പിയ കശുമാങ്ങ ചണ്ടിപോല്‍
നീരൊഴിഞ്ഞൊരു നര രൂപ മയി ഞാന്‍
വറ്റി വരരന്ടെന്റെ മുല ഈമ്പി കുട്ടികള്‍
കണ്ണോടു കണ്‍ പരത് കരയും
കണ്ണീരില്‍ മുക്കി കൊടുതെന്റെ മക്കളെ
ദൂരെ അനാഥ ശാലക്കായ്
രണ്ടും കല്പിച്ചു കയറി വിമാനം ഞാന്‍
അവരുടെ പള്ളയു മോര്ത്
അറിയുന്ന മലയാളം പറയാന്‍ കഴിയുന്ന
ഒരുവന്റെ അടിമയായി മാറി
നാലു വയറിന്‍ വിളിക്കുത്തരം നല്കാന്‍
നന്മയും തിന്മയും പേറി
എന്നും കുരച്ചുചാടുന്നേന്‍ യജമാനത്തി
അരിശം തീര്‍ക്കുന്നേന്‍ മുഖത്
ഓരോരോ അടികൊണ്ടു പുളയുമ്പോഴും
എന്റെ ഹൃദയ മെന്തോ പറയുന്നു
പല്ലുകള്‍ തീര്‍ത്തൊരു ജയിലിലെന്‍ നാവിനെ
ബന്ധനം ചെയ്തിരുന്നാലും
പാതിര പ്രാര്‍ത്ഥന ചെയ്യും യജമാനത്തി
പകലിന്റെ പാപം കുറക്കാന്‍
പതറി യെന്‍ കരളില്‍ പതയ്കും തിരമാല
വാനോളം പൊങ്ങി തിളയ്ക്കും
ചോദ്യങ്ങള്‍ ആയിരം പൊങ്ങിവരും
പുലരാതെ വായില്‍ കുരുങ്ങും
പാത്രങ്ങള്‍ കഴുകിയ വെള്ളത്തിന്‍ കരമവള്‍
തീയതി തെറ്റാതടയ്ക്കും
ഞാന്‍ തോര്‍ത്ത കണ്ണീരിന്‍ അളവെത്ര ?
കരമെത്ര ?എവിടെ നീ അതുകൊണ്ടാടയ്ക്കും ?
ഓ,,,യജമാനത്തി ...ഇന്ന് നീ രാക്ഷസി ...
രക്തരക്ഷസായ് മാറിയതെങ്ങിനെ?
കുല മറ്റു പോകുന്ന സിംഹ വാലര്‍ നിന്റെ
കൂടിനു ചേര്‍ന്നിരുന്നപ്പോള്‍
മുളപൊട്ടിയോ മുമ്പ് പാടെ ക്ഷയിച്ച നിന്‍
തറവാട്ടിന്‍ മ്ലേച്ചതരങ്ങള്‍
കരതലമലകമായ് ലോകം നിനയ്ക്കിന്നു അരുതാത്തത് ഒന്നുമില്ലല്ലോ
ഇനി എന്ത് വേണം നിനയ്ക്ക്
ഇനി ആരെ വേണം നിനയ്ക്ക് .....
നിനയ്ക്കുന്ന മാത്രയില്‍ നേടുന്നു നീ എന്തും
നീയുമൊരു സ്ത്രീ ആയിരുന്നു
നില തെറ്റി നീ നീന്തും ലോകതിനി എത്ര
നില നില്പ് ബാക്കിയിരിക്കുന്നു
ഓ ..യജമാനത്തി ....നന്ദി ....
നീ തന്ന ചോറിനും നന്ദി ...
നീ തന്ന കാശിനും നന്ദി ...
നീ തന്ന വാക്കിനും നീ തന്ന തല്ലിനും
ചോരയും കണ്ണീരും ചാലിച്ച ചാന്ദിനാല്‍
ചാര്തതട്ടെഒരു പൊട്ടു ശാന്തി യായി
2010, നവംബർ 8, തിങ്കളാഴ്‌ച
വൃദ്ധസദനത്തില്‍ നിന്നും ..........മാപ്പിളപ്പാട്ട്
രീതി ......ആറ്റിതണുപ്പിച്ച കഞ്ഞി
പോറ്റിവളര്‍ത്തിയ ബാപ്പ ഞാന്‍ നിന്നോട് ,വല്ലതും കാണിച്ചോ
എന്റെ ,പാപിയാം എന്മകന്‍ നരകത്തിന്‍ താക്കോല് ,മുന്കൂര് വാങ്ങിച്ചോ
ഉണ്ടായിരുന്നെനിക്കുംമയും ഉപ്പയും ,നിന്റെ ഈ പ്രായത്തില്‍
കൊണ്ട് നടന്നിസ്രായീല്‍ വിളിയോളം ,എന്റെ ഈ കക്ഷത്തില്‍
എന്നും ഞാന്‍ മിന്നുന്ന പണ്ടാമായ് നിന്റെ വളര്ച്ചക്കരുനിന്നൂ
ഇന്നാര്‍ക്കും വേണ്ടാത്ത മുക്കുപണ്ടം പോലെ ,ഇവിടെ കഴിയുന്നു
ദുനിയാവും പെണ്ണും ഒരിക്കലും ശാശ്വത ,മല്ലന്നെതോര്തോ നീ
ദീനാനുകമ്പ വെടിഞ്ഞെത്ര കാലവും വാഴുമോ മണ്ണില്‍ നീ
നിന്റെ മാതാവന്നു വിട്ടുപിരിഞ്ഞത് അന്നെന്റെ ദുര്‍ഭാഗ്യം
എന്നാല്‍ ,ഇന്നെന്റെ ഖല്ബെന്നോടോതുന്നു പൂമോനെ ,അവള്‍ക്കെത്ര സൌഭാഗ്യം
ഒരു പിടി ചോറിന്നുമാത്രമായി മക്കളെ ,പോറ്റനമെന്നുണ്ടോ
ഓടിത്തളരുമ്പോള്‍ ഒരു താങ്ങായി നില്‍ക്കുവാന്‍ മക്കള്‍ക്കൊഴിവുണ്ടോ
പച്ച പ്പിലാവില വീണത് കണ്ടു ചിരിച്ചു കഴിയുന്നോ
പാഠംപഠിക്കാതെ ദുര്‍ഗതി നിങ്ങളെ തട്ടാതെ പോവുമെന്നോ
2010, ഒക്‌ടോബർ 30, ശനിയാഴ്‌ച
ഒരപേക്ഷ
പിടപിടക്കുന്ന ഹൃദയത്തിനോട് ഞാന്‍
കിടപിടിച്ചു നില്‍ക്കയാനിപ്പോഴും
പ്രാര്‍ത്ഥിച്ചു നേത്രത്തില്‍ കണ്ണ് നീരില്ലിനി
വ്യര്‍ത്ഥം വൃഥാ ഒരു ദെഇവവുംകനിഞ്ഞി ല്ല
മുറ്റത്തെ മാവില്‍ പറ്റിപ്പിടിച്ചൊരു കുരുമുളകിന്‍ വള്ളി
നീരെതുമില്ലാതെ ഉണങ്ങിയത് പോലെ ഞാന്‍
ദുഷ്ടാ എന്ന് വിളിച്ചു ശപിക്കുവനിഷ്ടം പക്ഷെ
കഷ്ടപ്പെടുമല്ലോ മറ്റൊരുതിയും നിന്റെ ബീജങ്ങളും
തുറക്കാത്ത വാതിലിനിയും അടഞ്ഞു തന്നിരിക്കട്ടെ
തുറന്നതെങ്കിലും നീ അടക്കതിരിക്കുക്കുക
പെറ്റവയറിനു മാത്രമല്ലല്ലോ ശാപം
പ്രസവം കൊതിക്കാതൊരു ഗര്ഭാപാത്രമുണ്ടോ /
കര്‍ക്കിടകത്തിലെ സൂര്യനും ചിലപ്പോള്‍ ചിരിക്കും
കനക്കുമാപ്പോള്‍തന്നെ തിമര്‍ത്തു പെയ്യും
ഇന്ന് ഞാന്‍ പോവുന്നു നിന്നെ സുഖിക്കുവാന്‍ വിട്ടു
ഒരു പിടി മണ്ണിട്ട് മടങ്ങി പ്പോകുക
നിനക്കരു തൊരിക്കലുംപിന്നെ നീ ഈ മുഖം
പറിക്കരുതൊരു പൂവും എന്റെ കുഴിമാടത്തില്‍ നിന്നും
അറുക്കാത്തചിറകുമായ് ഇനിയുംപറക്കുക
അറ്റ് പോയത് ഏതാ റ്റലായാലും വെറുത്തു കളയുക
2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച
ക രകവിയുന്നവര്‍
കരഞ്ഞെത്ര കനിവിനായി ഒരു കാതം
കരമുയര്തിയും കാല്പിടിച്ചും
കതിരോനുടിക്കാത്ത കര്‍ക്കിടക നാളുകള്‍
കരിയുന്നോരാമാശയസ്തരങ്ങള്‍
പശിയില്‍ആശ്വാസമായി വീഴ്ത്തി രേതസ്സന്നു
ബാലഹീനരയെത്ര മനുഷ്യജന്മങ്ങളെ
ഒരു കൈല് കഞ്ഞി കൊതിച്ചവര്‍ എത്രനാള്‍
മാരികൊല്ലാതോന്നുരങ്ങുവാനും
തലമുറ പടിയിരങ്ങുന്നയാവേളയില്‍
കനിവിന്‍ തിരിയുടെ നാമ്പ് കണ്ടു
തീപ്പൊരി പോലെ പടര്‍ന്ന കനിവിന്നു
തീയില്ലയടുപ്പുകള്‍ ഓര്‍മയായി
അഹമ്ഭാവമോ തഥാ ആവേശമോ വൃഥാ
ആടിത്തിമര്‍ക്കുന്ന കാഴ്ച കണ്ടോ
കൊത്തിയ ചൂണ്ടലിന്‍ കയരെത്ര നീളുമോ
ഒറ്റ വലിക്കത് പോക്കീടുമോ
ഒരു ജ്വരം വന്നാല്‍ മതിവരില്ലല്ലോ നീ
വാരിയോതുക്കിയ ഈ വരങ്ങള്‍
കരകവിഞ്ഞോ ഴുകിയാല്‍പുഴയും ഭയാനകം
നിമിശാര്ധമേ വേണ്ടു നിലം പതിക്കാന്‍
2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച
പിരിശം തീര്‍ത്ത മയ്യത്ത്
അഞ്ചു വര്‍ഷം മുമ്പ് നിങ്ങള്‍ നാട്ടില്‍ തന്നെ പണിതകാലംകൊഞ്ചി എന്റെ പിന്നാലെ വന്നു നിന്ന ആകോലംകെഞ്ചി ഏറെ മുഹബ്ബത് പൂത്തു നമ്മില്‍ വിരിഞ്ഞ പൂക്കാലം
ദിക്ക് രണ്ടിലായി നമ്മള്‍ തമ്മില്‍ പിരിഞ്ഞുചക്കര എന്നും പറഞ്ഞു അക്കരെ പോകാന്‍ തുനിഞ്ഞു
ഓര്‍ക്കാന്‍ പറ്റുകില്ല ഖല്‍ബ് പൊട്ടി നമ്മള്‍ കരഞ്ഞു
അനവധി പുത്യാപ്ല വന്നു ഞാനതിനെ എതിര്‍ത്ത് നിന്നു
ആനക്കാരന്‍ വരും നിനക്കിനി വാപ്പയും ചൊന്നു
നനയും കണ്ണുമായ് നിങ്ങള്‍ വരുന്നത് കാത്തു ഞാന്‍ നിന്നു
നിങ്ങള്‍ വന്നതരിഞ്ഞനേരം ഖല്‍ബില്‍അന്ന് തൃശൂര്‍പൂരം
പൊങ്ങി ജനനത്തിന്റെ കാറ്റ് മൊഴിഞ്ഞു കിന്നാരം
തിങ്ങി വിങ്ങി മോഹത്തിന്റെ ചെപ്പില്‍ നിറഞ്ഞു ശ്രിന്ഗാരം
നിങ്ങളെകാതുകിടന്നു കണ്ണിലെ ഉറക്കം അകന്നു
തേങ്ങും മനമിത് ഒന്ന് കാണാന്‍ നിങ്ങള്‍ മറന്നു
നീങ്ങി മറ്റ്ഒരുതിഎ കെട്ടുവാന്‍ കൊടുത്തില്ലേ വാക്കിന്നു
ഗള്‍ഫ്കാരന് ഒത്തോരുതി വേണമെന്ന് വിലഇരുത്തി
അല്പം ബാലനസുള്ള വാപ്പ എന്ന് തിരുത്തി
ഗള്‍ഫിന്‍ പൊളപ്പും പൊല്ലാപ്പും നടിച്ചു അവളെ നീ വീഴ്ത്തി
ഇല്ല ജീവിതം ഇനി എനിക്ക് പുരുഷവാക്കിനി വേണ്ടനിക്ക്
മുല്ലനീരില്‍ മുക്കിയാലും ഇല്ല ആവഴിക്കു
അല്ലാ നീറും ഖല്ബിന്‍ ആധി കാണാന്‍ ആരുമില്ലെനിക്ക്
വാകുതന്നു ചതിച്ചതല്ലേ കാണുവാന്‍ സൗന്ദര്യംഇല്ലെ
നോക്കിവെച്ചിരുന്ന മാമ്പഴം കട്ടുപോയില്ലേ
നോക്കു പുത്തന്‍ പണവും പുതുമഴയും ചോര്‍ന്നു പോകില്ലേ
ശപിക്കുവാന്‍ മോഹംഎനിക്ക് എന്റെഖല്ബ് അതിനും മുടക്ക്
പാപിയാഎന്‍ അന്ത്യവാക് ഒന്ന് നീകേള്‍ക്ക്
കോപംവിട്ടെന്‍ മയ്യതൊന്നു കാണണം അന്ത്യം ഒരുനോക്കു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)